2012, ഫെബ്രുവരി 13, തിങ്കളാഴ്‌ച

ഒരു ബ്ലോഗര്‍ കൂടി നമ്മോട് വിടപറഞ്ഞു...

ഇന്നത്തെ മാധ്യമം പത്രത്തില്‍ 'റഹ്മത്തുന്നിസ മറഞ്ഞു; പറയാനേറെ ബാക്കിവെച്ച്' എന്ന വര്‍ത്തയുടെ തലക്കെട്ട് ഞാനും കണ്ടതാണ്. പക്ഷെ തുഞ്ചന്‍ പറമ്പില്‍ വെച്ച് പാട്ടുപാടിയ നാം കണ്ട ആ പെണ്‍കുട്ടിയില്ലേ അവള്‍ മരിച്ചു എന്ന് മകന്‍ പറഞ്ഞപ്പോഴാണ് വാര്‍ത്ത വായിച്ചത്.  മനസ്സില്‍ വല്ലാത്ത ഒരു വേദന. ആ പെണ്‍കുട്ടിയെ ഓര്‍മിക്കാനും പ്രാര്‍ഥിക്കാനും ഈ അവസം ഉപയോഗിക്കുന്നു.

തുഞ്ചന്‍ പറമ്പ് ബ്ലോഗേഴ്സ് മീറ്റില്‍ കണ്ണീരോടെ കേട്ടിരുന്ന ആ പാട്ട് കേള്‍ക്കാത്തവര്‍ ഇവിടെ നിന്ന് കേള്‍ക്കുക....

വാര്‍ത്തയിലേക്ക്...


കവിതകള്‍ ബാക്കിവെച്ച് അക്ഷരങ്ങളുടെ കൂട്ടുകാരി പോയ്മറഞ്ഞു...
Posted on: 13 Feb 2012

മലപ്പുറം: 'ഋതുഭേദങ്ങളുടെ നിറനിലാവില്‍

പുഞ്ചിരി പൊഴിച്ചു നീ

മനസ്സിന്റെ കാണാക്കിനാക്കളില്‍

ഒരു വിതുമ്പലായി മാറി...'

'കാല്‍പ്പാടുകള്‍' എന്ന തന്റെ കവിതയില്‍ കുറിച്ചിട്ട വരികള്‍ ബാക്കിവെച്ച് അക്ഷരത്തിന്റെ കൂട്ടുകാരി പോയ് മറഞ്ഞു. 15 വയസ്സിനിടയില്‍തന്നെ ഒട്ടേറെ കവിതകളും കഥകളും എഴുതിയ റഹ്മത്തുന്നീസയെയാണ് മരണം തട്ടിയെടുത്തത്. പൂക്കോട്ടൂര്‍ വെള്ളൂര്‍ സ്വദേശി പാലേങ്ങര അബ്ദുസലാമിന്റെയും സൈനബയുടെയും മകളാണ് റഹ്മത്തുന്നീസ.

പൂക്കോട്ടൂര്‍ പി.കെ.എം.ഐ.സി.യിലെ ഒമ്പതാംക്ലാസ് വിദ്യാര്‍ഥിനിയാണ്. എട്ടാംക്ലാസില്‍ പഠിക്കുമ്പോഴാണ് 'വിരഹബാഷ്പം' എന്ന കവിതാപുസ്തകം പ്രസിദ്ധീകരിച്ചത്. 30 കവിതകളുടെ സമാഹാരമായിരുന്നു അത്. 'സമര്‍പ്പണം', 'വിരഹബാഷ്പം', 'ഹിമപ്രഭാതം', 'പ്രയാണം' തുടങ്ങിയ കവിതകള്‍ പ്രശംസ പിടിച്ചുപറ്റുകയും ചെയ്തു.

അക്ഷരങ്ങളുടെ ലോകത്ത് പറന്നു നടക്കുന്നതിനിടയിലായിരുന്നു പ്രതിഭയുടെ ചിറകരിഞ്ഞ് രോഗം പിടിപെട്ടത്. തുടര്‍ന്ന് നാല് വര്‍ഷത്തോളം അര്‍ബുദരോഗത്തിന് ചികിത്സയില്‍ ...

പിതാവ് അബ്ദുസലാം പി.ടി.എം. യതീംഖാന ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഉറുദു അധ്യാപകനാണ്. സഹോദരങ്ങള്‍: മുഹമ്മദ്ഷാഫി, അലി അഹമ്മദ്, ഷിബില്‍ മഹ്മൂദ്, സുമയ്യ, സുഹാദ, ഫാത്തിമ സഹ്‌ല. ഖബറടക്കം തിങ്കളാഴ്ച ഒമ്പതിന് വെള്ളൂര്‍ താഴെമുക്ക് മഹല്ല് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ . (മാതൃഭൂമി)

റഹ്മത്തുന്നിസയുടെ ബ്ലോഗിലേക്ക് പോകാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ