2012, ഫെബ്രുവരി 8, ബുധനാഴ്‌ച

ദാമ്പത്യഭദ്രതക്ക് ചില പൊടിക്കൈകള്‍ ..

ഒരു വിവാഹിതനെ സംബന്ധിച്ചിടത്തോളം ദാമ്പത്യഭദ്രത അവന്റെ മുഖ്യപരിഗണനയര്‍ഹിക്കുന്ന വിഷയമാണ്. അതുകൊണ്ട് തന്നെ സന്തോഷകരമായ കുടുംബ ജീവിതത്തിനു, ചില മാര്‍ഗരേഖകള്‍ ... എന്ന തലക്കെട്ടിന് കീഴിലെ മാര്‍ഗരേഖകല്‍ വളരെ താല്‍പര്യപൂര്‍വം ഫെയ്സ് ബുക്കില്‍ നേരത്തെ തന്നെ വായിച്ചിരുന്നു. ഒരു തമാശ എന്ന നിലക്കാണ് ഒറ്റവായനയില്‍ എനിക്ക് തോന്നിയത്. പക്ഷെ അതിനെ തമാശയായി തള്ളുന്നത് ശരിയല്ല എന്ന് പലരും അതേ കാര്യം റീപോസ്റ്റ് ചെയ്തപ്പോള്‍ മനസ്സിലായി. ഇതില്‍ അനിവാര്യമായ ചില മാറ്റങ്ങളും കൂട്ടിച്ചേര്‍ക്കലും ഒരു തെറ്റല്ലെന്ന് കരുതുന്നു. ആ മാര്‍ഗരേഖകള്‍ താഴെ വായിക്കുക.

1.ഭാര്യയെ 'എടി', 'നീ' എന്നൊക്കെ വിളിക്കുന്നതിനു പകരം 'കുട്ടാ, കുട്ടാ'എന്ന് മാത്രമേ വിളിക്കാവൂ. കൂട്ടാ എന്ന വിളിക്ക് പകരം പ്രാദേശികമായി കൂടുതല്‍ ഉചിതമായ വിളിയുടെ രൂപങ്ങളും സ്വീകരിക്കാം. സംതൃപ്ത ദാമ്പത്യത്തിനു ശ്രീമാന്‍ കാലച്ചന്ദ്രമേനോന്‍ എഴുതിയ 'ഏപ്രില്‍ പതിനെട്ട്' എന്ന മനശാസ്ത്ര നോവലില്‍ ഇത്പരാമര്‍ശിക്കുന്നുണ്ട്.

2.രാവിലെ എഴുന്നേറ്റു പല്ലുപോലും തേയ്ക്കാതെ ഇഡലിയും ചമ്മന്തിയും അടിച്ചുകേറ്റുമ്പോള്‍ 'കുട്ടാ എന്നെ വിളിക്കാതിരുന്നതെന്താ, ചട്ടിനിയ്ക്ക് തേങ്ങഞാന്‍ തിരുമ്മി തരുമായിരുന്നല്ലോ' എന്ന് പറയുക. നിങ്ങള്‍ യഥാര്‍ത്ഥത്തില്‍തേങ്ങ തിരുമ്മേണ്ട യാതൊരു ആവശ്യവുമില്ല. പൊട്ടിയായ ഭാര്യ ഈ കമെന്റു കൊണ്ട്തന്നെ ത്രിപ്തയായിക്കൊള്ളും.

3.പത്രം വായിക്കുമ്പോള്‍, മുഴുവനും പേജും ഇറുക്കിപ്പിടിചോണ്ടിരിക്കാതെ ആമെട്രോ മനോരമയുടെ പേജെങ്കിലും ഭാര്യയ്ക്ക് കൊടുക്കുക. രണ്ടു മിനിട്ട്കൊണ്ട് വായന കഴിഞ്ഞു തിരിച്ചു കിട്ടും. ഇല്ലെങ്കില്‍, 'ഈ വീട്ടില്‍എനിക്ക് പത്രം പോലും വായിക്കാന്‍ കിട്ടുന്നില്ല' എന്ന് തുടങ്ങുന്ന ഒരുരണ്ടു മണിക്കൂര്‍ വഴക്ക് പ്രതീക്ഷിക്കാം.

4.സത്യസന്ധതയ്ക്ക് ദാമ്പത്യ ജീവിതത്തില്‍ വലിയ പ്രാധാന്യമില്ല. ഭാര്യുണ്ടാക്കിയ കാശ്മീരി ചില്ലി കൊപ്പെന്‍ ചിക്കെന്‍ വായിവെക്കാന്‍ പോലുംകൊള്ളില്ലെങ്കിലും ആ കാര്യം മിണ്ടിപ്പോകരുത്‌. നിങ്ങള്ക്ക് തീരെകഴിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ 'ഇത് ഞാന്‍ പൊതിഞ്ഞു ഓഫിസില്‍കൊണ്ടുപോകാം, സുഹൃത്തുക്കള്‍ക്കും നല്കാമല്ലോ' എന്ന് പറയുക.ഓഫിസിലേക്കുള്ള വഴിയില്‍ ഇത് ഭാര്യയറിയാതെ കളയാം. അതല്ല, ഇനി നിങ്ങള്ക്ക് ഇഷ്ടമില്ലാത്ത ആരെങ്കിലും ഉണ്ടെകില്‍ ഇതെന്റെ ഭാര്യയുണ്ടാക്കിയ കാശ്മീരിചില്ലി കൊപ്പെന്‍ ചിക്കെന്‍ ആണെന്ന് പറഞ്ഞു അവര്‍ക്ക് കൊടുത്തേക്കുക. ഭാര്യയേയും പ്രീതിപ്പെടുതാം, പ്രതികാരവുമാകാം.

5.ഭാര്യ തടിച്ചു വീപ്പക്കുറ്റി പോലെയാനിരിക്കുന്നതെങ്കിലും, 'കുട്ടാ നീവല്ലാതെ മെലിഞ്ഞു പോയി' എന്നിടയ്ക്കിടെ പറയുക. താന്‍ കെട്ടിയവനെക്കാളുംതടിച്ചുവെന്ന തോന്നലുള്ള ഭാര്യമാര്‍ കൂടുതല്‍ കുടുംബ വഴക്കുകള്‍ഉണ്ടാക്കുന്നവരാനെന്നു തെളിഞ്ഞിട്ടുണ്ട്.

6.നിങ്ങള്‍ പരീക്ഷയ്ക്ക് പഠിക്കുന്ന കൊണ്സേന്‍ട്രെഷനില്‍ ഐ.പി.എല്‍കാണുമ്പോള്‍ അവള്‍ ഓഫിസിലെ കണകുണ കാര്യങ്ങള്‍ പറയുകയാണെങ്കില്‍ 'നീ ഒന്ന്ചിലയ്ക്കാതിരിക്കാമോ' എന്നാവരുത് നിങ്ങളുടെ പ്രതികരണം. പറയുന്നകാര്യങ്ങള്‍ക്ക് നിങ്ങള്‍ മറുപടി പറയണംന്ന് ഭാര്യയ്ക്ക് ഒരുനിര്‍ബന്ധവുമില്ലെന്നു മനസിലാക്കുക. ഇടയ്ക്കിടയ്ക്ക് മൂളിക്കൊടുതാല്‍ധാരാളം മതിയാവും. ഇനി അതും നിങ്ങളുടെ ശ്രദ്ധ കളയുമെന്നുന്ടെങ്കില്‍ഇടവിട്ടുള്ള മൂളലുകള്‍ ഒരു ടേപ്പില്‍ പകര്‍ത്തി ഭാര്യ സംസാരിക്കാന്‍തുടങ്ങുമ്പോള്‍ ഓണ്‍ ചെയ്തു വെച്ചേക്കുക. ടേപ്പിന്റെ കാര്യം ഭാര്യഅറിയാന്‍ പാടില്ലെന്ന് പ്രതേയ്കം പറയേണ്ടല്ലോ.

7.ഒരുമിച്ചിരുന്നു ടി വി കാണുമ്പോള്‍, വല്ലപ്പോഴും ആ ടി വി റിമോട്ട്പിടിക്കാന്‍ ഭാര്യയെ അനുവദിക്കുക. സ്ത്രീ പുരുഷ സമത്വത്തിന്റെപ്രതീകമായിട്ടാണ് മിക്ക ഭാര്യമാരും ടി വി റിമോട്ടിനെ കാണുന്നത്. അത്കൊണ്ട് ഇത് വളരെ പ്രാധാന്യമര്‍ഹിക്കുന്നു. പിടിക്കാന്‍ മാത്രംഅനുവദിച്ചാല്‍ മതി. ചാനെല്‍ മാറ്റുന്നത് നിങ്ങള്ക്ക് തന്നെയാവാം.

8.വല്ലപ്പോഴും ഭാര്യയോടൊപ്പം ഒരു സില്ലി റൊമാന്റിക് സിനിമാ കാണുക. ഇത്നിങ്ങള്ക്ക് വളരെ പ്രയാസമുള്ള കാര്യമാണെങ്കിലും കുടുംബ ഭദ്രതയ്ക്ക്ഇതാവശ്യമാണ്. വല്ലാതെ ബോറടിക്കുന്നുടെങ്കില്‍ ചെറുതായി മയങ്ങാവുന്നതാണ്. ഇടവേളയ്ക്കു പോപ്‌ കോണ്‍, പഫ്സ്, തുടങ്ങിയവ വാങ്ങുന്നതും ഭാര്യയുടെമനസ്സില്‍ നിങ്ങളുടെ ഇമേജു വര്‍ദ്ധിപ്പിക്കും.

9.ഭാര്യയുടെ സുഹൃത്തുക്കള്‍ വീട്ടില്‍ വരുമ്പോള്‍, കുശുംബികള്‍ 'എന്റെഭര്‍ത്താവോ നിന്റെ ഭര്‍ത്താവോ മെച്ചം' എന്ന് അളക്കാന്‍ വരുന്നതാണെന്ന്മനസിലാക്കി ബുദ്ധിപൂര്‍വ്വം പ്രവര്‍ത്തിക്കുക. 'കുട്ടനില്ലെങ്കില്‍ എന്റെജീവിത കൊഞ്ഞാട്ടയായിപ്പോയേനെ' എന്ന ലൈനില്‍ കത്തി വയ്ക്കുക. കൂട്ടത്തില്‍സുന്ദരികള്‍ ഉണ്ടെങ്കില്‍ അവരെ അവഗണിച്ചു വിരൂപകളോട് മാത്രം സംസാരിക്കുക. ഓര്‍ക്കുക, നൈമിഷിക സുഖമല്ല ജീവിതകാലം മൊത്തമുള്ള സമാധാനമാണ് നിങ്ങളുടെലക്‌ഷ്യം.

10 . ഇടയ്ക്കിടയ്ക്ക്, 'കുട്ടാ സഹായിക്കണോ, കുട്ടാ സഹായിക്കണോ' എന്ന്അങ്ങോട്ട്‌ ചോദിച്ചെക്കുക . നിങ്ങളുടെ സ്നേഹത്തില്‍ പുളകം കൊണ്ട് ഭാര്യഎല്ലാ പണികളും പൂര്‍വാധികം ഉത്സാഹത്തോടെ തന്നെ ചെയ്തോളും. ഓര്‍ക്കുക,സ്ത്രീകളുടെ സൈകോളജി പ്രകാരം പ്രവര്‍ത്തിയല്ല, വാചകമാണ് കുടുംബഭദ്രതയ്ക്ക് ആവശ്യം.

11. അന്തിമമായി, ഭാര്യയ്ക്ക് നിങ്ങളെ ഉപദേശിക്കാനും നല്ലവഴിക്കു നടത്താനുമുള്ളഅവകാശമുണ്ടെങ്കിലും നിങ്ങള്ക്ക് തിരിച്ചു ആ അവകാശമില്ല എന്ന് മനസിലാക്കുക. വിവരക്കേടുകൊണ്ടു പോലും 'കുട്ടാ നീ ചെയ്തത് തെറ്റായിപ്പോയി' എന്ന്പറയാതിരിക്കുക.

ഇത് വായിച്ചപ്പോള്‍ എന്ത് തോന്നി?. ഈ മാര്‍ഗരേഖ അപ്പടിപിന്തുടരുന്ന പക്ഷം അത് സന്തോഷകരമായ കുടുംബജീവിതത്തിന് സഹായകമാകും എന്ന് തോന്നുന്നുണ്ടോ?. സത്യസന്ധതക്ക് ദാമ്പത്യജീവിതത്തില്‍ വലിയ പ്രാധാന്യമില്ല എന്ന പ്രസ്താവന അംഗീകരിക്കാന്‍ പ്രയാസമുണ്ടോ?. ഒരു നല്ല ഭര്‍ത്താവായി അഭിനയിക്കുകയാണ് വേണ്ടത്, അഭിനയിക്കാനേ കഴിയൂ എന്ന പ്രസ്താവനയോട് യോജിക്കാന്‍ കഴിയുമോ?. ഈ മാര്‍ഗരേഖക്ക് അടിസ്ഥാനപരമായി വല്ല ദൌര്‍ബല്യവുമുണ്ടോ?

എനിക്ക് ലഭിച്ച ഉത്തരം ഞാനിവിടെ പങ്കുവെക്കുന്നു. ഇത് വായിച്ചപ്പോള്‍ എനിക്ക് തോന്നിയത് ഇത് ആളുകളെ രസിപ്പിക്കാന്‍ വേണ്ടി മാത്രമായി എഴുതിയതല്ല എന്നാണ്. സ്ത്രീ മനശാസ്ത്രം ഇതില്‍ കൃത്യമായി അടയാളപ്പെടുത്തിയിരിക്കുന്നു. അതിനെ തിരിച്ചറിഞ്ഞിരിക്കുന്നു. ഇതുതന്നെയാണ് ഇടക്കിടക്ക് പുരുഷന്‍മാര്‍ ഇത് ഫെയ്സബുക്കില്‍ ചര്‍ചക്കായി നല്‍ക്കുന്നതിന്റെ കാരണവും. അവര്‍ മിക്കവാറും വിവാഹിതരാവണം. ഏത് വലിയ പണ്ഡിതനും സ്ത്രീ മനശാസ്ത്രം കണ്ടെത്താന്‍ വലിയ പ്രയാസമാണ്. ഒരു സ്ത്രീ മൂര്‍ദ്ദാവ് മുതല്‍ കാലിന്‍റെ പെരുവിരല്‍ തുമ്പുവരെ പൂര്‍ണമായും സ്ത്രീയാണ് എന്നത് തന്നെകാരണം മനുഷ്യന് സാധാരണഗതിയില്‍ അവനെ വെച്ചേ മറ്റുള്ളവരെയും വിലയിരുത്താനാവൂ. ഈ മാര്‍ഗരേഖ ഇത് വരെ പരീക്ഷിച്ചില്ലെങ്കിലും വിവാഹിതനായ ആര്‍ക്കുമറിയാം ഇതില്‍ അല്‍പം കാര്യമുണ്ടെന്ന്. അതിന് കാരണം ഇവിടെ നല്‍കിയതിന് വിരുദ്ധമായ നടപടിയെടുത്തതിനാല്‍ ഉണ്ടായ പുകിലുകളായിരിക്കാം.

നാം ജീവിതത്തിന്റെ എല്ലാ മേഖലയിലും അഭിനയിക്കുകയാണ്. പിതാവായി, ഭര്‍ത്താവായി, സഹോദരനായി, മകനായി... ഇനി ഒരു സ്ത്രീയാണെങ്കില്‍ മാതാവായി, സഹോദരിയായി, ഭാര്യയായി, മകളായി... . എന്തിന് അഭിനയിക്കണം?. കാരണം വ്യക്തം സത്യത്തില്‍ നാം അടിസ്ഥാനപരമായി നമ്മളെന്ന ഒരു വ്യക്തിത്വം മാത്രമാണ്. ഇവിടെ നാം നമ്മെ മെരുക്കിയെടുക്കുയാണ്. രണ്ടാം ഖലീഫ ഉമറുല്‍ ഫാറൂഖ് പറഞ്ഞു: 'പുരുഷന്‍ തന്റെ വീട്ടുകാരോടൊപ്പമാകുമ്പോള്‍ കൊച്ചുകൂട്ടിയെപ്പോലെയായിരിക്കണം.' സത്യത്തില്‍ മുതിര്‍ന്ന ഒരാള്‍ക്ക് കൊച്ചുകുട്ടി ആവാനാകിലല്ലോ. നാം അങ്ങനെ നടിക്കണം എന്ന് തന്നെയാണ് അതിനര്‍ഥം. അഭിനയം എന്ന് പറയുന്നതില്‍ ഒരു വല്ലായ്മയും അനുഭവപ്പെടേണ്ടതില്ല എന്നാണ് പ്രശസ്ത മനശാസ്ത്ര ചികിത്സകന്‍ ഡോ.പി.എം മാത്യുവെല്ലൂര്‍ നമ്മോട് പറയുന്നത്. ഭാര്യയുടെയും ഭര്‍ത്താവിന്റെയും ഭാഗം നാം പ്രകടിപ്പിക്കുക (അഭിനയിക്കുക) ആണ് സത്യത്തില്‍ ജീവിതത്തില്‍ സംഭവിക്കുന്നത്. അഭിനയിക്കുക എന്നതിന് കര്‍ത്തവ്യനിര്‍വഹിക്കുക എന്ന പദമാണ് സാധാരണ നാം പ്രയാസമില്ലാതെ ഉപയോഗിക്കുന്നത്. എന്നാലും സംഭവിക്കുന്നത് ഇണയുടെ പ്രത്യേകതകള്‍ കണക്കിലെടുത്തു നല്ല പ്രതികരണങ്ങള്‍ ഉതിര്‍ക്കുന്നതിന് പര്യാപ്തമായ സംഭാഷണങ്ങളും വികാരപ്രകടനങ്ങളും പ്രവര്‍ത്തനങ്ങളും നാം പുറത്തെടുക്കുന്നു. ഇത് കാലക്രമേണ സ്വാഭാവികമായി മാറും അതിലൂടെ നല്ല ഭാര്യയും നല്ല ഭര്‍ത്താവും രൂപപ്പെട്ടുവരും. അതിന് ഒന്നാമതായി വേണ്ടത് പരസ്പരം നോക്കുകയാണ്, നന്നായി കാണുകയാണ് എന്നാണ് അദ്ദേഹം നമ്മെ ഉപദേശിക്കുന്നത്. സത്യസന്ധത വളരെ അനിവാര്യം തന്നെ. പക്ഷെ ദാമ്പത്യജീവിതത്തില്‍ അതിന് അമിതപ്രാധാന്യം നല്‍കുന്ന പക്ഷം കുടുംബം കലങ്ങി എന്ന് വരും. അവിടെ സത്യസന്ധതയില്‍നിന്ന് അല്‍പം വ്യതിചലിക്കുക എന്നത് ഒരു കുറ്റമല്ല. അത് കൊണ്ടുകൂടിയാണ് അഭിനയം എന്ന വാക്ക് അര്‍ഥവത്താകുന്നത്. അതിനപ്പുറം അതിനെ കാണരുത്.

എന്നാല്‍ ഇവിടെ നല്‍കപ്പെട്ട മാര്‍ഗരേഖ (തമാശകൂടി ഉദ്ദേശിച്ചത് കൊണ്ടാകാം) സത്യസന്ധത പൂര്‍ണമായി കൈവിട്ടിരിക്കുന്നു. എല്ലാം അഭിനയിച്ച് ഫലിപ്പിക്കാം എന്ന ചിന്തക്ക് അടിസ്ഥാനമില്ല. തന്റെ ഇണയുടെ പെരുമാറ്റം സത്യസന്ധമല്ല എന്നറിയുന്നത് കൂടുതല്‍ കാര്യങ്ങളെ അവതാളത്തിലാക്കും. അതിനാല്‍ അഭിനയമാണെങ്കിലും അത് സത്യസന്ധമാകണം. അടുക്കളയില്‍ അവര്‍ക്ക് ചെയ്യാവുന്ന കാര്യങ്ങളേ ഉണ്ടാവൂ. പക്ഷെ നിങ്ങളുടെ സഹായസന്നദ്ധത അവര്‍ അറിയണം അതാണ് കാര്യം വാചകത്തിലൂടെ അത് പ്രകടിപ്പിക്കപ്പെടുന്നത് അതിനുള്ള മാര്‍ഗമാണ്. എന്നാല്‍ എല്ലാ ദിവസവും ഇത് അവര്‍ത്തിച്ച് രക്ഷപ്പെടാനാവില്ല. അതിനേക്കാള്‍ ഫലപ്രദമാകുക സത്യത്തില്‍ എന്റെ ഭര്‍ത്താവിന് ഇത്തരം കാര്യത്തില്‍ എന്നെ സഹായിക്കാന്‍ താല്‍പര്യമുണ്ട് എന്ന വിശ്വസിപ്പിക്കാനാവശ്യമായ പ്രവര്‍ത്തനം തന്നെയാണ്. അതിന് സഹായിച്ചേ മതിയാവൂ. പ്രവാചകന്‍ മുഹമ്മദ് നബിയുടെ കൂടുംബ ജീവിതം ഇത്തരുണത്തില്‍ അനുസ്മരണിയമാണ്. അസ് വദി (റ) നിന്ന് നിവേദനം: ഞാന്‍ ആഇശ (റ)യോട് നബിയുടെ വീട്ടിലെ അവസ്ഥയെ സംബന്ധിച്ച് അന്വേഷിച്ചു. അപ്പോള്‍ അവര്‍ പറഞ്ഞു: 'അവിടുന്ന് തന്റെ ഭാര്യമാര്‍ക്ക് വേണ്ടി ജോലി ചെയ്തുകൊണ്ടിരിക്കെ നമസ്കാരസമയമായാല്‍ അതിനായി പുറപ്പെടും' (ബുഖാരി). ചുരുക്കത്തില്‍ പൊടികൈകളായി ഇവിടെ അവതരിപ്പിക്കപ്പെട്ട മാര്‍ഗരേഖയെ തമാശ ഒഴിവാക്കി ഗൌരവത്തില്‍ കണ്ട്, അതിലെ മനോഭാവം മനസ്സിലാക്കി സത്യസന്ധമായി പ്രവര്‍ത്തിക്കാനുള്ള മനസ്സുണ്ടെങ്കില്‍ ദാമ്പത്യജീവിതം കുറേകൂടി സുന്ദരമാക്കാം. അതിലൂടെ ജീവിതവും.

0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ