2012, ഏപ്രിൽ 10, ചൊവ്വാഴ്ച

നിങ്ങള്‍ക്ക് പുഞ്ചിരിക്കാന്‍ കഴിയുന്നില്ലേ ?

നിങ്ങള്‍ക്ക് പുഞ്ചിരിക്കാന്‍ കഴിയുന്നില്ലേ. സംഭാഷണവേളകളില്‍ നിങ്ങള്‍ ഗൌരവ പ്രകൃതക്കാരനായി മാത്രമേ നില്‍ക്കാന്‍ കഴിയൂ എന്നുണ്ടോ. സംഭാഷണവേളകളിലും ജീവിതത്തിലെ ഇതര സന്ദര്‍ഭത്തിലും ചിരി ഒരു പ്രയാസകരമായ സംഗതിയായി തോന്നുന്നുണ്ടോ എങ്കില്‍  ശ്രദ്ധിക്കണം, നിങ്ങള്‍ അതിവികാര വിക്ഷുബ്ധന്‍ എന്ന ഒരു തലത്തിലേക്ക് മാറിയിട്ടുണ്ടോ എന്ന്.


നമ്മെ നോക്കി ആരെങ്കിലും പുഞ്ചിരിക്കുന്നത് സങ്കല്‍പിച്ചു നോക്കൂ. നമുക്ക് അത് എത്രമാത്രം സന്തോഷകമായ കാര്യമാണ്. അതേ സമയം നമുക്ക് അറിയുന്നതും അറിയാത്തതുമായ വ്യക്തികള്‍ കനപ്പിച്ച മുഖവുമായി കടന്ന് പോകുന്നത് എത്രമാത്രം പ്രയാസകരമായി നാം അനുഭവിക്കുന്നു. എന്തു കൊണ്ട് ഇവര്‍ക്കൊന്ന് പുഞ്ചിരിച്ചുകൂടെ എന്ന് നമുക്ക് തോന്നാറില്ലേ.


വളരെകുറഞ്ഞ പേശികളുടെ അധ്വാനം മാത്രമേ പുഞ്ചിരിക്ക് ആവശ്യമുള്ളു. ദേശ്യം പ്രകടിപ്പിക്കാനും മുഖം കനപ്പിച്ച് പിടിക്കാനും അതിനേക്കാള്‍ നാം ഊര്‍ജ്ജം ചെലവഴിക്കേണ്ടി വരുന്നു. എന്നിട്ടും എന്തുകൊണ്ടാണ് അധികപേരും പുഞ്ചിരിക്കാന്‍ മറന്നു പോകുന്നത്. പരസ്പരം സംസാരിക്കുമ്പോള്‍ പോലും എന്തുകൊണ്ടാണ് ചിലരുടെ മുഖത്ത് പുഞ്ചിരി വിടരാത്തത്. പുഞ്ചിരിയുടെ സ്ഥാനവും മഹത്വവും അവര്‍ക്ക് അറിയാത്തത് കൊണ്ടാണോ ? അല്ല. ഒരിക്കലുമല്ല. മറ്റെന്തോ കാരണം അതിനുണ്ട്. ചിരി അപൂര്‍വമായ അവര്‍ ചില മാനസിക വൈകല്യത്തിന് ഉടമകളാണ്. അവ എന്താണ് എന്ന് നോക്കാം.


ചിരി അപൂര്‍വമായവരെ കുറിച്ച് പഠനം നടത്തിയപ്പോള്‍ അതിവികാര വിക്ഷുബ്ധരാണ് അവര്‍ എന്ന് കണ്ടെത്തുകയുണ്ടായി. അവരുടെ പ്രത്യേകത ഇതാണ്.


1. അവരെക്കുറിച്ചുള്ള ആരുടെയും വ്യക്തിപരമായ അഭിപ്രായങ്ങളില്‍ ഒളിഞ്ഞുകിടക്കുന്ന ഒരു അധിക്ഷേപം അവര്‍ കാണുന്നു.


2. അവര്‍ക്ക് സഹായകമായ ഓരോ നിര്‍ദ്ദേശത്തിലും അതി സൂക്ഷമായ ഒരു വിമര്‍ശനം അവര്‍ ദര്‍ശിക്കുന്നു.


3. ഓരോ സംഭാഷണത്തിലും സംവാദത്തിനായുള്ള ഒരു വെല്ലുവിളി അവര്‍ കാണുന്നു.


4. ദൈനംദിന കാര്യങ്ങള്‍ പോലും അലസതകാരണം വന്‍ പദ്ധതികളായി അവര്‍ക്ക് അനുഭവപ്പെടുന്നു. അതിനാല്‍ അത്യാവശ്യജോലികള്‍ പോലും അവര്‍ മാറ്റിവെക്കുന്നു. അതിലൂടെ അവര്‍ പോലും അറിയാത്ത ഒരു അസ്വസ്തത അവരെ പിടികൂടുന്നു. വന്‍പദ്ധതികളാകട്ടെ ഇവര്‍ക്ക് താങ്ങാനാവുകയില്ല. അത്തരം കാര്യങ്ങളെ വന്‍ സംഭ്രാന്തിയോടെ എതിര്‍ക്കുന്നു.


5. അത്തരക്കാര്‍ എന്തെങ്കിലും കാര്യത്തില്‍ ഏര്‍പെട്ടാല്‍ പോലും ഒരു സാങ്കല്‍പിക ഭാരം അനുഭവിക്കുന്നവരായിരിക്കും. പ്രത്യക്ഷാഗീകരവും അളവറ്റ പ്രസംശയും നേടിയാല്‍ മാത്രമേ അതിനെ ദൂരീകരിക്കാന്‍ അവര്‍ക്ക് കഴിയൂ. പക്ഷെ അവ പലപ്പോഴും ലഭിക്കുകയില്ല എന്നത് യാഥാര്‍ഥ്യം.


6. അവരുടെ മൃദുല വികാരങ്ങള്‍ക്ക് എപ്പോഴും മുറിവേല്‍പ്പിക്കപ്പെടുന്നു.


7. ഏത് കാര്യത്തോടും തീക്ഷണമായ പരിഹാസത്തിലൂടെയോ യുക്തിസഹജമല്ലാത്ത ശത്രുതാമാനോഭാവത്തിലൂടയോ വേദനയുളവാക്കുന്ന നിശ്ശബ്ദതയിലൂടെയോ അവര്‍ പ്രതികരിക്കുന്നു.


മറ്റുള്ളവരോടുള്ള അനുതാപം (Sympathy) നല്ല ഒരു സ്വഭാവമാണ്. അതില്‍നിന്നാണ് കാരുണ്യവികാരങ്ങള്‍ ഒരു മനുഷ്യനില്‍ ഉണ്ടാവുന്നതും. പാവങ്ങളെ സഹായിക്കാനുള്ള മനസ്സ് രൂപപ്പെടുന്നതും. എന്നാല്‍ പുഞ്ചിരി അപൂര്‍വമായ ഈ വികാര വിക്ഷുബ്ധര്‍ സ്വാനുതാപം ഉള്ളവരാണ്. ഇതാണ് ഇവരുടെ രോഗത്തിന്റെ മൂല കാരണമെന്ന് ഡോ. മാക്സ് വെല്‍ മാള്‍ട്ട് അഭിപ്രായപ്പെടുന്നു.


രോഗം തിരിച്ചറിയപ്പെടുക എന്നത്. ചികിത്സയില്‍ വളരെ പ്രധാനമാണ്. അടുത്ത് ഏതാനും പോസ്റ്റില്‍ നമുക്ക് അതിനെക്കുറിച്ച് വിശകലനം ചെയ്യാം. 

(തുടരും)

0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ